Pages

Friday 28 April 2017

താക്കാളിപോലെ, ചുവന്ന് തുടുത്ത നമ്മടെ ഹൃദയങ്ങൾ

നിനക്കിപ്പോൾ ഭൂമിയുടെ,
ഏത് തുമ്പിലുമിരുന്ന്..
കണ്ണാ...' എന്നെന്നെ നീട്ടിവിളിക്കാം.
കാതിൽ നിന്ന് കാതിലേക്ക്,
കടലിരമ്പങ്ങളെ എനിക്കിന്ന് പ്രസാരിപ്പിക്കയുമാവാം
ഋതുക്കൾക്ക് മാത്രമറിയാവുന്ന
ഭാഷയിൽ നമുക്കിപ്പോൾ ചുണ്ടുകോർത്തിരിക്കാം..
നമ്മടെ മാത്രം രാത്രികളിൽ,
രണ്ടു വൻകരകളിലിരുന്ന് പരസ്പരം, നുണപൊട്ടിച്ചു ചിരിക്കാം.
ചുവന്ന ആകാശത്തിലേക്ക്
ധപ്..ധപ്.. ധപ്.. എന്ന് പറന്നുപോകുന്ന..
മിന്നാമിന്നിക്കൂട്ടങ്ങളെ
ഇടവേളകളിൽ 72 എന്നും എണ്ണിയെടുക്കാം..
കാരണം,,
താക്കാളിപോലെ,
ചുവന്ന് തുടുത്ത നമ്മയുടെ ഹൃദയങ്ങൾ..
 ഒരൊറ്റ മഞ്ഞുതുള്ളിക്കീറിനാൽ ഇപ്പോൾ
കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു...

Followers